What looks like the end Of the road is more often Just a bend in the road.

Thursday, April 24, 2008

അപൂര്‍വ്വം ചിലര്‍

കൊച്ചിയുടെ വേഗത്തിനൊപ്പം അല്ലെങ്കില്‍ ഒരടി മുമ്പേ സഞ്ചരിച്ച ജില്ലാ കളക്റ്റര്‍ മുഹമ്മദ് ഹനീഷിന് പടിയിറക്കം. കേരളം ചര്‍ച്ച ചെയ്യുന്ന ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കോണ്ടാണ് മൂന്നേമുക്കാല്‍ വര്‍ഷം നീണ്ട എറണാകുളം ജില്ലാ കളക്റ്റര്‍ സ്ഥാനം ഇദ്ദേഹം ഒഴിയുന്നത്.

2004 ജൂലായ് 16ന് ജില്ലാകളക്റ്ററായി സ്ഥാനമേല്‍ക്കുമ്പോഴുണ്ടായിരുന്ന അതേ തിരക്കായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനം മാറ്റിക്കോണ്ട് മന്ത്രിസഭാ തീരുമാനം വന്ന ദിവസവും.

മൂന്നുമാസം മുമ്പിറങ്ങിയ 'ദ ഇക്കണൊമിക്സ്' എന്ന പ്രസിദ്ധീകരണത്തില്‍ ഇദ്ദേഹത്തെക്കുറിച്ചു വന്ന പരാമര്‍ശം ഈ തിരക്കിനോരംഗീകാരമാണ്. 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ഉന്നതോദ്യോഗസ്ഥരില്‍ ഒരാളിദ്ദേഹമെന്നാണ് പ്രസിദ്ധീകരണത്തിന്‍റെ കവര്‍ സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്.

' പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുകയെന്നതാണ് എന്‍റെ നയം. അതിനെത്ര സമയം വേണമെങ്കിലും ചെലവഴിക്കും. മറ്റേതൊരു കാലഘട്ടത്തേക്കാളും കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടയില്‍ കൊച്ചിയുടെ വികസനവേഗം കൂടിയത് തിരക്ക് അനിവാര്യമാക്കി. കൊച്ചിയെ സംബന്ധിച്ച് വരാനിരിക്കുന്നത് അതിലേറെ തിരക്കുള്ള ദിവസങ്ങളാണ്. മുഹമ്മദ് ഹനീഷ് മാതൃഭൂമിയോടു പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാരിന്‍റെ അവസാനകാലത്തും എല്‍.ഡിഫ്. സര്‍ക്കാരിന്‍റെ തുടക്കം മുതലും കളക്റ്ററായിക്കോണ്ടാണ് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതില്‍ പ്രധാനപ്പെട്ടതാണ് ഏറെ വെല്ലിവിളി നേരിട്ട് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ട 246 ഏക്കര്‍ ഭൂമിയേറ്റെടുത്തത്.

നഗരത്തിലും പരിസരത്തും വികസന പ്രവര്‍ത്തനം ഒതുങ്ങിയില്ല. നേര്യമംഗലത്ത് ആദിവാസി ഗ്രാമത്തിന് സ്ഥലമേറ്റെടുത്തു. ആലുവ, പറവൂര്‍, മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി.

( മാതൃഭൂമി ദിനപത്രം ഏപ്രില്‍, 11 2008 )


No comments: